ഗാന്ധർവ്വശ്രുതി!
17/02/17 ഒരു വെള്ളിയാഴ്ച രാത്രി !!! നഗരത്തിരക്കുകളിൽ നിന്നുമാറി പുഴയുടെ താരാട്ടിൽ നിശബ്ദമായി മയങ്ങുകയാണ് കോളങ്ങാട്ട് തറവാട്. . ഭിത്തിയിലെ പഴയ ഘടികാരത്തിന്റെ തിളങ്ങുന്ന പെൻഡുലം കൃത്യമായ ഇടവേളകളിൽ ആ നിശബ്ദതയുടെ സൗന്ദര്യത്തെ ഭംഗിയായി ഖണ്ഡിക്കുന്നുണ്ടായിരുന്നു. . മുകളിലെ നിലയിലെ പാലമരത്തോട് ചേർന്ന മുറിയിൽമാത്രം ഒരു ചെറു വെളിച്ചം. ആ ജനാലയുടെ മരയഴികളിൽ കൈപിടിച്ച് വെളിയിലേക്ക് കണ്ണുനട്ട് അങ്ങനെ നിൽക്കുകയാണ് ശ്രുതി. . "ഡീ... നിനക്ക് ഉറക്കോന്നൂല്ലേ?" - ജ്യോതിയാണ്. "മണി പന്ത്രണ്ടാവുന്നു. പാതിരാത്രി ജനലും തുറന്നിട്ട് മാനോം നോക്കി നിക്കുന്നു. വന്നു കിടക്ക് പെണ്ണേ" . "ജോ.. നീ നോക്കിയേ, ഈ പാലമരത്തിന് എന്തു ഭംഗിയാ.." . "പിന്നേ, നീയിത് ആദ്യോയിട്ടാണല്ലോ കാണുന്നേ. നാളെ ശനിയാഴ്ച. വല്ലപ്പോഴുമാണ് മാസത്തിൽ രണ്ടവധി ഒരുമിച്ചു കിട്ടുന്നത്. രാവിലത്തെ ട്രെയിന് നാട്ടിൽ പോകാനുള്ളതാ. വന്നുകിടന്ന് ഉറങ്ങാൻ നോക്ക്" . ശെരിയാണ്, ഹോസ്റ്റലുപേക്ഷിച്ച് ഇവിടെയീ വാടകവീട്ടിലേക്ക് ചേക്കേറിയിട്ട് മാസം രണ്ടാവുന്നു. പക്ഷേ ഇതിനുമുമ്പൊന്നും തനിക്ക് ഈ വൃക്ഷത്തിന്മേൽ ഇത്ര ആകർ